പ്രേതനഗരം
നമസ്കാരം
ഇത് ഒരു യാത്രാ വിവരണം ആണ്.ഇതില്‍ പ്രതിപാദിച്ചിട്ടുള്ള രാമേശ്വരം, ധനുഷ്കോടി,തിരുപ്രന്‍ കുണ്ട്രം,മധുര തുടങ്ങിയ സ്ഥലങ്ങളുടെ പ്രാധാന്യവും ഐതിഹ്യവും മറ്റു പൊതുവായ വിവരങ്ങളുമൊക്കെ ഇന്ന് ഗൂഗിളില്‍ ലഭ്യമായത് മൂലം അതൊന്നും ഇവിടെ എഴുതിയിട്ടില്ല .എന്നാലും ഒന്ന് രണ്ടു വാചകങ്ങള്‍ ഞാനും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.പ്രധാനമായും എന്റെ അനുഭവങ്ങള്‍ ,ഞാന്‍ കണ്ട കാഴ്ചകള്‍, എന്റെ ക്യാമറ കണ്ണുകള്‍കൊണ്ട് ഒപ്പിയെടുത്ത ചിത്രങ്ങള്‍ ഇത് മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.കുറച്ചു നാള്‍ മുന്നേയാണ് ഈ യാത്ര പോയത്.മറവി കാരണം പല കാര്യങ്ങളും ഇവിടെ എഴുതാന്‍ വിട്ടുപോയിട്ടുണ്ട്.ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഉദ്യമത്തിന് മുതിരുന്നത് അതായത് ഒരു യാത്രാ വിവരണം എഴുതുന്നത് തെറ്റുകള്‍ ക്ഷമിക്കുക,തിരുത്തുക. .
ഒരു ദിവസം ബസ് സ്റ്റോപ്പിൽ നിന്നു വരുന്ന വഴിക്കാണ് ഒരു ചെറിയ പരസ്യ ബോർഡ് കണ്ണിലുടക്കിയത്.ഉടക്കാൻ കാരണം രാമേശ്വരം,ധനുഷ് കോടി എന്ന സ്ഥലങ്ങളുടെ പേര് അതിൽ കണ്ടതുകൊണ്ടായിരുന്നു.അതിലേക്ക് അല്പം കഴിഞ്ഞു വരാം.ശരവണം ടൂർസ്& ട്രാവൽസിന്റെ അടുത്ത യാത്രയുടെ ഒരു ബോർഡ് ആയിരുന്നു അത്. രമേശ്വരം, ധനുഷ് കോടി,മധുര,തിരുപ്രന്‍ കുണ്ട്രം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തീര്‍ഥാടന യാത്ര.
ഇത് ഒരു യാത്രാ വിവരണം ആണ്.ഇതില്‍ പ്രതിപാദിച്ചിട്ടുള്ള രാമേശ്വരം, ധനുഷ്കോടി,തിരുപ്രന്‍ കുണ്ട്രം,മധുര തുടങ്ങിയ സ്ഥലങ്ങളുടെ പ്രാധാന്യവും ഐതിഹ്യവും മറ്റു പൊതുവായ വിവരങ്ങളുമൊക്കെ ഇന്ന് ഗൂഗിളില്‍ ലഭ്യമായത് മൂലം അതൊന്നും ഇവിടെ എഴുതിയിട്ടില്ല .എന്നാലും ഒന്ന് രണ്ടു വാചകങ്ങള്‍ ഞാനും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.പ്രധാനമായും എന്റെ അനുഭവങ്ങള്‍ ,ഞാന്‍ കണ്ട കാഴ്ചകള്‍, എന്റെ ക്യാമറ കണ്ണുകള്‍കൊണ്ട് ഒപ്പിയെടുത്ത ചിത്രങ്ങള്‍ ഇത് മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.കുറച്ചു നാള്‍ മുന്നേയാണ് ഈ യാത്ര പോയത്.മറവി കാരണം പല കാര്യങ്ങളും ഇവിടെ എഴുതാന്‍ വിട്ടുപോയിട്ടുണ്ട്.ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഉദ്യമത്തിന് മുതിരുന്നത് അതായത് ഒരു യാത്രാ വിവരണം എഴുതുന്നത് തെറ്റുകള്‍ ക്ഷമിക്കുക,തിരുത്തുക. .
ധനുഷ് കോടി |
കണ്ട പാടെ മനസ്സിൽ ലഡ്ഡു ആണോ അതോ വേറെ വല്ലതുമാണോ പൊട്ടിയത് എന്ന് ദൈവത്തിനു മാത്രേ അറിയൂ. കാരണമെന്താച്ചാൽ ക്യാമറ എടുത്ത ശേഷം വാസ്തു വിദ്യ കൊണ്ട് അതിശയിപ്പിക്കുന്ന തമിള്‍ നാട്ടിലെ ക്ഷേത്രങ്ങളിലേക്ക് പിന്നെ ധനുഷ് കോടിയിലേക്കും ഒരു യാത്ര പോകാൻ ആഗ്രഹിച്ചിരുന്നു.അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ഇന്ദിരചേച്ചി അതായത് ഞങ്ങളുടെ എല്ലാവരുടെയും ഇന്ദിരാമ്മ (അതും എന്റെ ഒരു അമ്മ തന്നെ) ഇതറിഞ്ഞ് താല്പര്യം പ്രകടിപ്പിച്ചത്.ഇന്ദിരാമ്മ എന്നോട് പറഞ്ഞു എനിക്ക് ഒന്ന് പോയാൽ കൊള്ളാം എന്നുണ്ട്. ശ്രീക്കുട്ടനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എനിക്ക് ലീവില്ല ,അമ്മ വേണെങ്കിൽ പോയ്‌കൊള്ളൂഎന്ന്.നീ വരുന്നുണ്ടെങ്കിൽ ഞാനും വരാം,ഇത്രയും ദൂരം യാത്ര ചെയ്യേണ്ടതല്ലേ വല്ല വയ്യായ്ക എന്തേലും സംഭവിച്ചാലോ,അത് കൊണ്ട് ഒറ്റയ്ക്ക് പോകാൻ ഒരു പേടി,അതാ നിന്നോട് ചോദിച്ചത്.അമ്മയും വരണ്ടൊ എന്ന് ചോദിക്കൂ.ഞാന്‍ പറഞ്ഞു എനിക്ക് താല്പര്യം ഉണ്ട്,അറിയിക്കാം എന്ന് പറഞ്ഞു.
പണ്ട് അമ്മാവൻ ഒരിക്കൽ രാമേശ്വരം, ധനുഷ്‌കോടി പോകാൻ വിളിച്ചപ്പോൾ ഇല്ല്യ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയതാണ്.അന്ന് കാരണം മറ്റൊന്നുമല്ല അങ്ങട് എത്തണമെങ്കിൽ കടലിന്റെ മുകളിൽ കൂടി ട്രെയിനിൽ യാത്ര ചെയ്യണം.രാമേശ്വരത്തെ മറ്റു സ്ഥലങ്ങളായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലത്തിന്റെ മുകളില്‍ കൂടി ട്രെയിനില്‍,ഹോ ഓര്‍ക്കാനേ വയ്യ.എനിക്ക് ആണെങ്കിൽ കടൽ എന്ന് കേൾക്കുന്നതെ പേടിയാ,അത് കൊണ്ട് അതില്‍ നിന്നും ഒഴിഞ്ഞു മാറി.പിന്നെ ലീവും ഒരു പ്രശ്നമായിരുന്നു അന്ന്.
ദൂരയാത്ര പോകുന്ന സമയത്തൊക്കെ പോകുന്ന സഥലത്തിനെ കുറിച്ച് അന്വേഷിക്കാറുണ്ട്.ഗൂഗിളിൽ കേറി സർച്ചിങ് തുടങ്ങീ.ധനുഷ്‌കോടി തന്നെ ആദ്യം എടുത്തു.ഫോട്ടോസ് ഒക്കെ എടുത്തു നോക്കി.പിന്നീട് പേടി തോന്നിയ പാമ്പൻ പാലത്തെ പറ്റി ആലോചിച്ചപ്പോള്‍ നമ്മുടെ യാത്ര ട്രെയിനിൽ അല്ല ബസ്സിൽ ആണല്ലോ.അത് കൊണ്ട് പേടി അല്പം കുറഞ്ഞു.പോകാം എന്ന തീരുമാനത്തില്‍ എത്തി .
അങ്ങനെ ആ ദിവസം എത്തി.യാത്രയില്‍ കൂടെ ആരൊക്കെയാണ് വരുന്നത് എന്ന് എനിക്കറിയില്ലായിരുന്നു.വൈകീട്ട് 5 മണിക്ക് എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ സമീപത്തു നിന്നാണ് യാത്ര പുറപ്പെടുന്നത്.ബെത്‌ലഹേം എന്ന ടൂറിസ്റ്റ് ബസ് ഞങ്ങളെ കാത്തു അവിടെ ഉണ്ടായിരുന്നു.ബസ്സിന്റെ അരികിലേക്കു ചെന്നപ്പോൾ സമാധാനമായി. വിപി, ഹരിച്ചേട്ടൻ,മണിചേട്ടന്,സിജു എന്നിവർ നില്കുന്നു.കമ്പനിക്കാരെ കണ്ടപ്പോൾ ഹാപ്പിയായി
.
ഹരിച്ചേട്ടന്‍ ഞാന്‍ വിപി സിജു |
ഗോശ്രീ ആദ്യ രണ്ടു പാലം കടന്നു ബസ്സ് കണ്ടൈനര്‍ റോഡിലൂടെ ചേരാനല്ലൂര്‍ എത്തി.കാത്തു നിന്നതിന്റെഒരു വിഷമം ചിലരുടെ മുഖ ഭാവങ്ങളില്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം.ഏകദേശം ഇരുപത്തഞ്ചോളം പേരില്‍ കൂടുതല്‍ ഉണ്ടായിരുന്നു ആ സംഘത്തില്‍.ആ കൂട്ടത്തില്‍ ആകെയുള്ള ഒരു പരിചിത മുഖം കുമാര്‍ ചേട്ടന്‍ മാത്രമായിരുന്നു.ബസ്സ് വീണ്ടും നീങ്ങി.രാത്രി തൃശ്ശൂര്‍ ഹൈവേയിലെ ടോളിനു സമീപത് നിന്ന് ഭക്ഷണം കഴിച്ചു.മിക്കവരും ഭക്ഷണം കയ്യില്‍കരുതിയിരുന്നതുകൊണ്ട് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു സമയം കളഞ്ഞില്ല. അടുത്തുള്ള കടയില്‍ നിന്ന് രണ്ടു കൂട് ബിസ്കറ്റും ചിപ്സും മേടിച്ചു ഞാൻ എന്റെ സീറ്റിൽ വന്നിരുന്നു .അവിടെ നിന്നുള്ള യാത്രയില്‍ അല്പം മയങ്ങി.
ഇടയ്ക്കു കണ്ണ് തുറന്നു നോക്കിയപ്പോള്‍ നമ്മുടെ തലയെണ്ണുന്ന സ്ഥലം ആയി എന്ന് മനസിലായി.ഗോവിന്ദാപുരം ചെക്ക് പോസ്റ്റ്.അവിടെയുള്ള കണക്കെടുപ്പും കഴിഞ്ഞു വീണ്ടും യാത്ര തുടങ്ങീ.ഇടയ്ക്ക് ആരോ പറയുന്നുണ്ടായിരുന്നു ദേ പഴനിമല എന്നൊക്കെ.സുബ്രഹ്മണ്യ സ്വാമിയുടെ മുന്നില്‍ കിടന്നു വളര്‍ന്ന അല്ലെങ്കില്‍ അങ്ങേര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച എനിക്ക് അവരുടെ പറച്ചിലിൽ വല്ല്യ അതിശയോക്തി ഒന്നും തോന്നിയില്ലാ.
ബസ്സിനകത്ത് മിക്കവരും ഉറക്കമായി.ഗോപാല്ജി ആരെയോ അവിടെ സൌകര്യത്തിനു വേണ്ടി എല്ലാം ഏര്‍പ്പാട് ചെയ്തിരുന്നു.രാവിലെ നേരത്തെ എത്തിയെങ്കില്‍ മാത്രേ രാമേശ്വരത്ത് തിരക്കില്ലാതെ ബലിതര്‍പ്പണവും ദര്‍ശനവും എല്ലാം നല്ല രീതിയില്‍ നടക്കുകയുള്ളൂ എന്ന് പറഞ്ഞിരുന്നു.
അത് കൊണ്ട് ബെത് ലഹേം അല്പം വേഗത്തില്‍ തന്നെ ആയിരുന്നു പോയിരുന്നത് .ഇടയ്ക്കൊന്നു മുന്നിലെ സീറ്റില്‍ പോയിരുന്നപ്പോഴാണ്.അത് കറക്ടായി മനസിലായത്.നിരീശ്വരവാദികള്‍ പോലും ചില സമയത്ത് എന്റെ ദൈവമേ എന്ന് വിളിച്ചു പോകും ആ സമയത്ത്.
അത് കൊണ്ട് ബെത് ലഹേം അല്പം വേഗത്തില്‍ തന്നെ ആയിരുന്നു പോയിരുന്നത് .ഇടയ്ക്കൊന്നു മുന്നിലെ സീറ്റില്‍ പോയിരുന്നപ്പോഴാണ്.അത് കറക്ടായി മനസിലായത്.നിരീശ്വരവാദികള്‍ പോലും ചില സമയത്ത് എന്റെ ദൈവമേ എന്ന് വിളിച്ചു പോകും ആ സമയത്ത്.
പതിയെ വീണ്ടും പിറകിലേക്ക് പോയി ഉറങ്ങാത്ത ചിലരെ കണ്ടപ്പോള്‍ അവരെ കത്തി വെയ്ക്കാന്‍ തുടങ്ങീ.എന്റെ വായില്‍ നിന്നും എളങ്കുന്നപ്പുഴ ഉത്സവ വിശേഷങ്ങള്‍,പാമ്പാടി രാജന്‍ ,കൂറ്റനാട് ആന,തിരുവാണിക്കാവ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആയിരുന്നു പറഞ്ഞിരുന്നത് അല്പം കഴിഞ്ഞപ്പോള്‍ എന്റെ കത്തി കേട്ടിട്ടാണോ എന്നറിയില്ല ,യാത്രയില്‍ ഉറക്കം വരാറില്ല ഉറങ്ങാറില്ല എന്ന് പറഞ്ഞ ആളൊക്കെ സുഖമായി ഉറങ്ങുന്നു.പിന്നെ ശല്യം ചെയ്യാൻ നിന്നില്ല, എന്റെ സീറ്റില്‍ പോയി ഞാനും ഉറങ്ങി.
ഇടയ്ക്കിടെ ടക് ടക് എന്നൊക്കെ ഒരു ശബ്ദം കേട്ടാണ് ഉണർന്നത്. ബസ് ഓടുന്നുമുണ്ട്. പക്ഷെ ശബ്ദം ഇടക്കിടെ കേൾക്കുന്നു.പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വല്യൊരു ശബ്ദത്തോടു കൂടി ബസ് നിന്നു.എല്ലാവരും പരിഭ്രാന്തരായി.ഞങ്ങൾ പുറത്തേക്കിറങ്ങി ,സമയം ഏകദേശം 6 മണി ആവാറായി രാവിലെ.ഡ്രൈവർ ബസ്സിന്റെ അടിയിൽ കിടന്നൊക്കെ നോക്കി എന്നിട്ട് പറഞ്ഞു പണിയാണ് മെക്കാനിക് വരേണ്ടി വരും എന്ന്.ചുറ്റുപാടും നോക്കി ഒരു വിജന പാത .രാമേശ്വരത്തേക്ക് ആണെങ്കിൽ ഇനി ഒരു മുക്കാൽ മണിക്കൂർ യാത്ര കൂടി ഉണ്ട്.നേരത്തെ എത്തണം എന്ന് കരുതിയ ഞങ്ങൾ പിന്നേം വൈകുന്നു.ആ സമയത്തു അതിൽ കൂടി പോയ ഒരു ബൈക്ക് യാത്ര ക്കാരൻ അല്ല തമിഴ് നാട്ടിലെ ദേശീയ വാഹനമായ ലൂണയിൽ വന്ന ഒരാൾ പറഞ്ഞു,അണ്ണാ കൊഞ്ചം അപ്പുറം ഒരു വർക് ഷോപ് ഇരിക്കെ എന്ന്.സിജു ആൾടെ കൂടെ കേറി പോയി.മെക്കാനിക്കിനെ അന്വേഷിക്കാന്‍.കുറെ നേരം ഇരുന്നു പ്രാന്ത്പിടിച്ചപ്പോള്‍ ഒരു ചായക്കട അനേഷിച്ചു ഞാൻ മണിചേട്ടന്,ഹരിച്ചേട്ടൻ വിപി ഞങ്ങൾ നാല് പേരും കൂടി ഏതാണ്ട് ഒന്നര കിലോമീറ്ററോളം മുന്നോട് നടന്നു .ആ സമയത്താണ് ഗോപാല്ജിയുടെ വിളി വന്നത് .പെട്ടെന്ന് വരൂ.രാമേശ്വരത്തുള്ള നമ്മുടെ ആൾ ഒരു വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട്.നമുക്ക് അതിൽ പോകാം,നമ്മുടെ ബസ് ശരിയാക്കി നേരെ അവിടെ എത്തിക്കോളും എന്ന്.ഞങ്ങൾ പെട്ടെന്ന് തിരിച്ചു നടന്നു വരുമ്പോൾ പുതിയ ബസ് വരുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അതിൽ കയറി.എവിടെയായിരുന്നു എന്നൊക്കെയുള്ള ചോദ്യങ്ങള്‍,ഉണ്ടായി.
ഞാൻ അതൊന്നും ശ്രദ്ധിക്കാൻ നിന്നില്ല. ബാഗുകൾ എല്ലാം മറ്റേ വണ്ടിയിൽ നിന്ന് എടുത്തോ എന്ന് നോക്കുകയായിരുന്നു. അപ്പോളാണ് ഒരു കാര്യം ശ്രദ്ധിച്ചത് എന്റെ ക്യാമറ ബാഗ് കാണാനില്ല,ഞാൻ ആകെ ടെൻഷൻ ആയി. അവിടെ മുഴുവൻ പരിശോധിച്ചു കാണുന്നില്ല ,അപ്പൊ ഇന്ദിരാമ്മ പറഞ്ഞു ആ ബസ്സിൽ ഉണ്ടാകും.അതിലെ ഡ്രൈവറെ വിളിച്ചു ചോദിക്കൂ.ഈ സമയത്ത് എന്റെ പേടി സ്വപ്നമായ പാമ്പൻ പാലം പാസ് ചെയ്തത് അറിഞ്ഞില്ല.അത് കാണുവാനുള്ള മൂഡിൽ ആയിരുന്നില്ല ഞാൻ.അങ്ങനെ രാമേശ്വരം എത്തി.വല്ല്യ വാഹനങ്ങള്‍ക്ക് ടൌണിലേക്ക് പ്രവേശനമില്ല.
അഞ്ച് കി.മീ ആണെന്ന് തോന്നുന്നു,ഇപ്പുറത്ത് വെച്ച് പാർക്ക് ചെയ്യണം.അവിടെ നിന്ന് ഓട്ടോയിലോ അല്ലങ്കിൽ സൈക്കിള്‍ റിക്ഷയിലോ നമ്മൾ ടൗണിലേക്ക് പ്രവേശിക്കണം.ബാഗുകൾ എല്ലാം ഒരു വണ്ടിയിലാക്കി ഞങ്ങൾ താമസ സ്ഥലത്തേക്ക് നീങ്ങി.ക്ഷേത്രത്തിനടുത്ത് തന്നെ ആയിരുന്നു റൂം എടുത്തിരുന്നത്.
രാമേശ്വരം
രാമേശ്വരം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ലങ്കയാണ്. സീതാ ദേവിയെ രക്ഷിക്കാനായി രാവണ സന്നിധിയായ ലങ്കയിലേക് പാലം നിർമ്മിച്ചത് ഇവിടെ നിന്നാണ് എന്നാണു ചരിത്രത്തിൽ പറയുന്നത്.അത് പോലെ വാണിജ്യാവശ്യങ്ങൾക്കായി ശ്രീലങ്കയിലേക് യാത്ര ചെയ്യുന്നവരുടെ ഒരു ഇടത്താവളം ആയിരുന്നു ഇതെന്നും പറയുന്നു .
.
ഒരു രാത്രി ദൃശ്യം |
ഞങ്ങള്‍ താമസിച്ച ലോഡ്ജിന്റെ മുന്നില്‍ നിന്നും എടുത്ത ഒരു ചിത്രം. |
പ്രഭാത കൃത്യങ്ങള്‍ എല്ലാം കഴിഞ്ഞു ഞങ്ങള്‍ ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് നടന്നു.ഞാന്‍ പറയാതെ തന്നെ മിക്കവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണ് തമിഴ്നാട്ടിലെ ക്ഷേത്ര സൌന്ദര്യം. ഏറ്റവും പ്രധാനം മനോഹരമായ കൊത്തുപണികളോടുകൂടിയ മനോഹരങ്ങളായ ഗോപുരങ്ങള്‍ ആണ് .
ഇന്ത്യയിലെ പ്രസിദ്ധമായ നാല് മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് രാമേശ്വരം ക്ഷേത്രം.രാമേശ്വരത്തു പോയി ബലിയിട്ടാലേ ആത്മാവിനു മോക്ഷം കിട്ടുകയുള്ളൂ എന്ന് പറയാറുണ്ട്.രാമേശ്വരത്തെ അറുപത്തിനാല് തീർത്ഥകുളങ്ങളിൽ ഇരുപത്തിനാലു എണ്ണം പ്രാധാന്യ മുള്ളവയാണ്.ഈ കുളങ്ങളില്‍ മുങ്ങി കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മുക്തി നല്‍കുമെന്നാണ് വിശ്വാസം.ഞങ്ങൾ ക്ഷേത്രത്തിനകത്തേക് പ്രവേശിച്ചു.അതിശയിപ്പിക്കുന്ന വിധത്തിലുള്ള നിര്‍മാണം.ശ്രീലങ്കയില്‍ നിന്നാണ് ക്ഷേത്രം നിര്‍മ്മിക്കാന്‍ കല്ലുകള്‍ കൊണ്ട് വന്നത് എന്ന് പറയുന്നു.നമ്മുടെ നാട്ടിലെ രീതികളിൽ നിന്നും വ്യത്യസ്തമായി ഇവിടെ പൈസ കൊടുക്കുന്നതിനനുസരിച്ച് ദര്‍ശന സൌകര്യം ചെയ്തു തരും. പൈസ കൂടുതൽ നല്‍കുന്ന ആള്‍ക് ശ്രീകോവിലിന്റെ തൊട്ടു മുന്നിൽ വരെ പോയി നിന്ന് തൊഴാം.എനിക്ക് എന്തോ അതിനോട് അത്ര തൃപ്തി തോന്നിയില്ല.രാമനാഥനെ തൊഴുതു വലം വെച്ച് 24 തീർത്ഥകുളവും (ഓവ്) പ്രദക്ഷിണം വെച്ച് പുറത്തേക്കിറകിയപ്പോൾ ഗോപാൽജി അല്പം തീർത്ഥം തന്നു.24 തീർത്ഥകുളത്തിലെ ജലം കൊണ്ട് രാമനാഥനെ അഭിഷേകം ചെയ്തതാനെന്നു പറഞ്ഞു.24 തീര്‍ത്ഥങ്ങളില്‍ എല്ലാം മുങ്ങിക്കുളിച്ചാല്‍ പാപമുക്തി ലഭിക്കും എന്നാണ് വിശ്വാസം.മുങ്ങിക്കുളിക്കാന്‍ പറ്റിയില്ല എങ്കിലും അത് അല്പം സേവിച്ചു.
ഇതിനിടയിൽ കുറച്ചു പേർ ബലിതർപ്പണത്തിനായി പോയിരുന്നു.ഞങ്ങൾ അവിടേം വരെ ഒന്ന് പോയി. നായയും പശുവുമൊക്കെ അലഞ്ഞു നടക്കുന്നു.ക്ഷേത്രത്തില്‍ കണ്ടതിന്‍റെ നേരെ വിപരീതം.വൃത്തിഹീനമായ ഒരു അന്തരീക്ഷം.എന്നാലും നിന്ന് തിരിയാന്‍ പറ്റാത്ത രീതിയില്‍ അവിടെയും ഇവിടെയുമോക്കെയായി സ്ത്രീകളും പുരുഷന്മാരും പ്രായഭേദമന്യ ബലി തര്‍പ്പണം ചെയ്യുന്നു.ഞങ്ങള്‍ക്ക് സഹായം ചെയ്ത ആളോട് സംസാരിച്ചപ്പോള്‍ മനസിലായി നമ്മുടെ ഇവിടത്തെ ലേലം വിളി പോലെ അങ്ങനെയെന്തോ അവിടെയും ഉണ്ടെന്നു.ഇതൊക്കെ ഒരു കരാറാണ്.നമ്മുടെ കൂടെ വന്ന സഹായിയെ പോലെ വെള്ള ഷര്‍ട്ടും കാവി മുണ്ടുമായി വേറെയും ആളുകള്‍ ഉണ്ടായിരുന്നു.നമ്മൾ ആരുടെ കൂടെയാണോ അയാളുടെ കീഴിൽ വരുന്ന ആചാര്യന്റെ മുന്നിൽ ആണ് ബലി തർപ്പണത്തിനായി ഇരിക്കുന്നത്.
ഞാന്‍ കുളിക്കാനൊന്നും നിന്നില്ല.കയ്യും കാലും മുഖവും ഒന്ന് കഴുകി.ഒന്ന് നേരെ നോക്കി നോക്കെത്താ ദൂരത്തു വ്യപിച്ചു കിടക്കുന്ന കടൽ .പക്ഷെ അത്ഭുതം എന്ന് പറയാല്ലോ ആ തീരത്തൊന്നും യാതൊരു വിധത്തിലുമുള്ള അലയടിക്കുന്ന തിരമാലകൾ ഇല്ല.രാമേശ്വരത്തിലെ ബലി തർപ്പണവും കടലിന്റെ ശാന്തതയും എല്ലാം പരസ്പരം ബന്ധപെട്ടു കിടക്കുന്നതു പോലെ തോന്നി.ദൂരെ നങ്കൂരമിട്ടു ഫിഷിംഗ് ബോട്ടുകള്‍ കിടക്കുണ്ടായിരുന്നു.
അഗ്ന്നി തീര്‍ത്ഥം |
കടലിലേക്ക് ഇറങ്ങുവാന്‍ ഉള്ള പടവുകള്‍ |
കേട്ട പാതി ഭക്ഷണംകഴിക്കനോന്നും നിക്കാതെ അവിടെ നിന്ന് വിപിയെയും കൂട്ടി ബസിന്റെ അടുത്തേക് പോയി .ആളുടെ ബാഗും അതിലായിരുന്നു.ബസ്സിൽ കയറി ഞാൻ ഇരുന്ന സീറ്റിന്റെ മുകളിൽ ബർത്തിൽ നോക്കിയപ്പോൾ ആണ് അത്രയും നേരം ഞാൻ അനുഭവിച്ച ടെൻഷന് ആശ്വാസം ആയത് .ക്യാമറ അവിടെ തന്നെ ഉണ്ടായിരുന്നു.അതും എടുത്തു ഞങ്ങൾ നേരെ റൂമിലേക്കു പോന്നു.
അൽപ നേരം വിശ്രമിച്ച ശേഷം ഗോപാല്ജി പറഞ്ഞു ഇനി എന്താ പരുപാടി ധനുഷ്‌കോടി പോയാലോ എന്ന്.
ധനുഷ് കോടി -പ്രേതനഗരം
ഈ യാത്രയിൽ ഞാൻ വളരെ പ്രതീക്ഷയോടും ആകാംക്ഷയോടും കൂടി കാത്തിരുന്ന സ്ഥലം.ധനുഷ് കോടി.
രാമേശ്വരത്ത് നിന്ന് ഏകദേശം ഒരു പതിനഞ്ചു ഇരുപതു കിലോമീറ്റർ കാണും എന്ന് വിചാരിക്കുന്നു അങ്ങോട്ടേക്.ഞങ്ങൾ 3 വാൻ അറേഞ്ച് ചെയ്തു.അവിടെ എത്തി ചെക് പോസ്റ്റ് കഴിഞ്ഞു പിന്നെ ഉള്ളത് മണലിൽ കൂടിയുള്ള യാത്ര ആണ്.
ഒരു വൃദ്ധയായ സന്ദര്‍ശക |
സന്ദര്‍ശകര്‍ തിരിച്ചു വാനിലേക്ക് |
ധനുഷ്കോടിയിലെ തകര്‍ന്ന ദേവാലയം മുന്നില്‍ കാണുന്ന ഓല മേഞ്ഞ കുടിലുകളില്‍ ഒന്നില്‍ ഹൈന്ദവ രീതിയിലുള്ള പ്രാര്‍ഥനകള്‍ഉണ്ട് .(മറന്നു വിഗ്രഹം എന്താണെന്നുള്ളത്) |
പള്ളിയുടെ അകത്തെ ഭാഗം
പ്രകൃതിയുടെ താണ്ഡവത്തില്‍ ധനുഷ്‌കോടി പ്രദേശമാകെ തകർന്നടിഞ്ഞിരുന്നു.അത് കൂടാതെ നമുക്ക് എല്ലാവര്ക്കും ഓര്‍മ്മയുണ്ടാകും സുനാമി ദുരന്തം ഉണ്ടായത്.ഈ ദുരന്തത്തിൽ ഈ പ്രദേശം ഏതാണ്ട് പൂർണമായും കടലെടുത്തുപോയി.അന്നും അവിടെ നില്‍കുമ്പോള്‍ ഒരു ഭയം മനസ്സില്‍ തോന്നിയിരുന്നു .
|
റെയില്‍വേ സ്റ്റേഷനിലെ തകര്‍ന്ന വാട്ടര്‍ടാങ്ക് |
വാനിലെ ഡ്രൈവര്‍ പറഞ്ഞത് കേട്ട്മനസ്സില്‍ അല്പം ഭയമുണ്ടായിരുന്നു.
സന്ദര്‍ശകര്‍ക്ക് ഇപ്പോളും ഇവിടെ വരാന്‍ ഒരു പേടിയുണ്ട്.എപ്പോള്‍ വേണേലും കടലെടുക്കാന്‍ പറ്റിയ ഒരു സാഹചര്യം ആണ്.ചില സമയത്ത് കടൽ കയറുന്നത് പറയാൻ പറ്റില്ല അതുകൊണ്ട് അല്പം റിസ്ക് ഉള്ള സ്ഥലം ആണെന്നൊക്കെ ഡ്രൈവർ പറയുന്നത് കേട്ടപ്പോൾ ഞാൻ ഇടയ്ക്കു കയറി പറഞ്ഞു, ഇവിടേക്ക് ഇറങ്ങുന്നതിനു മുന്നേ ആണ് ഇത് കേട്ടിരുന്നേൽ ഞാൻ ചിലപ്പോൾ റൂമിൽ തന്നെ ഇരുന്നേനെ എന്ന്.ഇവിടെ നിന്ന് ഈ കടല്‍ മാര്‍ഗ്ഗം നിസ്സാര ദൂരമുള്ളൂ ശ്രീലങ്കക്ക് എന്നാണു പറയുന്നത്.സീത ദേവിയെ രക്ഷിക്കാന്‍ നേരത്ത് ഭഗവാന്‍ ശ്രീരാമന്‍ വാനര സേനയുടെ സഹായത്താല്‍ നിര്‍മ്മിച്ച പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോളും കാണുവാന്‍ സാധിക്കും എന്ന് പറഞ്ഞു കൂടെ ഉള്ള മിക്കവരും മറ്റു സ്ഥലങ്ങളില്‍ നിന്ന് വന്ന സന്ദര്‍ശകരും കടലിലേക്ക് ഇറങ്ങുന്നുണ്ടായിരുന്നു.എന്റെ പേടി കാരണം ഞാന്ന്‍ ഒന്നിനും മുതിര്‍ന്നില്ല.
സന്ദര്‍ശകര്‍ക്ക് ഇപ്പോളും ഇവിടെ വരാന്‍ ഒരു പേടിയുണ്ട്.എപ്പോള്‍ വേണേലും കടലെടുക്കാന്‍ പറ്റിയ ഒരു സാഹചര്യം ആണ്.ചില സമയത്ത് കടൽ കയറുന്നത് പറയാൻ പറ്റില്ല അതുകൊണ്ട് അല്പം റിസ്ക് ഉള്ള സ്ഥലം ആണെന്നൊക്കെ ഡ്രൈവർ പറയുന്നത് കേട്ടപ്പോൾ ഞാൻ ഇടയ്ക്കു കയറി പറഞ്ഞു, ഇവിടേക്ക് ഇറങ്ങുന്നതിനു മുന്നേ ആണ് ഇത് കേട്ടിരുന്നേൽ ഞാൻ ചിലപ്പോൾ റൂമിൽ തന്നെ ഇരുന്നേനെ എന്ന്.ഇവിടെ നിന്ന് ഈ കടല്‍ മാര്‍ഗ്ഗം നിസ്സാര ദൂരമുള്ളൂ ശ്രീലങ്കക്ക് എന്നാണു പറയുന്നത്.സീത ദേവിയെ രക്ഷിക്കാന്‍ നേരത്ത് ഭഗവാന്‍ ശ്രീരാമന്‍ വാനര സേനയുടെ സഹായത്താല്‍ നിര്‍മ്മിച്ച പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോളും കാണുവാന്‍ സാധിക്കും എന്ന് പറഞ്ഞു കൂടെ ഉള്ള മിക്കവരും മറ്റു സ്ഥലങ്ങളില്‍ നിന്ന് വന്ന സന്ദര്‍ശകരും കടലിലേക്ക് ഇറങ്ങുന്നുണ്ടായിരുന്നു.എന്റെ പേടി കാരണം ഞാന്ന്‍ ഒന്നിനും മുതിര്‍ന്നില്ല.
അപ്പോളാണ് ഒരാൾ പറഞ്ഞത് ഒരു അര കിലോമീറ്ററോളം തിരയൊട്ടുമില്ല,മുട്ടിനു താഴെ വരെ വെള്ളമുള്ളൂ എന്നൊക്കെ .
ഞാൻ പ്രതീക്ഷിച്ചപോലെ നല്ലൊരു അനുഭവം ആയിരുന്നില്ല അവിടെ നിന്ന് ലഭിച്ചത്.പലസ്ഥലത്തും ഭയം നിഴലിച്ചിരുന്നു .താമസ സൗകര്യമോ നമ്മുക് ഇഷ്ട പെട്ട ഭക്ഷണമോ അതൊന്നും അവിടെ ലഭിക്കില്ല .അവിടത്തെ അവസ്ഥ കാണുമ്പോൾ തന്നെ നമുക്ക് മനസിലാവുന്നതാണ് . അടുത്ത് രാമേശ്വരത്തു ആണ് താമസ സൗകര്യം ഉള്ളൂ.
ധനുഷ് കോടിയിൽ നിന്ന് തിരിച്ചു പോരുന്ന വഴി രാമേശ്വരം എത്തുന്നതിനു മുന്നേ ആയി ,ഡ്രൈവർ വണ്ടി സൈഡിലേക് ഒതുക്കി നിർത്തിയിട്ട് പറഞ്ഞു.ഇന്ത്യ കണ്ട മഹാനായ ഒരു മനുഷ്യന്റെ വീട് ആണ് അത്.ഡോക്ടര്‍ എ പി ജെ അബ്ദുള്‍ കലാം സാറിന്റെ.അല്‍പ നേരം അവിടെ പുറത്തു നിന്ന് നോക്കി കണ്ടു .തിരിച്ചു റൂമിൽ വന്നു. കുളി കഴിഞ്ഞ ശേഷം അവിടെ ഇവിടെ ഒകെ ഒന്നു ചുറ്റി റൂമില്‍ കഴിച്ചു കൂട്ടി.
ധനുഷ്കോടി കടലിലേക്ക് ഇറങ്ങുന്ന സന്ദര്ശകര് |
തിരുപ്രന്‍ കുണ്ട്രം
പിറ്റേ ദിവസം പുലര്‍ച്ചെ തന്നെ രാമേശ്വരത്ത്നിന്ന് തിരിച്ചു.തലേ ദിവസം കാണാതെ പോയ പാമ്പന്‍ പാലം ഒന്ന് കണ്ടു. തിരുപ്രന്‍കുണ്ട്രം ക്ഷേത്രം ആയിരുന്നു അടുത്ത
ലക്‌ഷ്യം സുബ്രഹ്മണ്യന്റെ പ്രശസ്ത ക്ഷേത്രങ്ങളില്‍ ഒന്ന്.തമിള്‍ നാട്ടിലെ എല്ലാ ക്ഷേത്രങ്ങളും മനോഹരങ്ങള്‍ ആണെങ്കിലും ഈ ക്ഷേത്രം അതിന്റെ നിര്‍മ്മാണ ശൈലിയില്‍ തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തി .ഒരു മലകൊണ്ട് മൂടിയ ഗുഹാ ക്ഷേത്രം എന്ന് വേണേല്‍ പറയാം . അവിടെ അതിന്റെ ഉള്ളില്‍ നിന്ന് ആണ്ടവനെ തൊഴു തത് ഒരു പത്യേക അനുഭവം തന്നെ ആയിരുന്നു.ഗുഹയുടെ ഒരു വശത്ത് കൂടി പ്രവേശിച്ചു മറു വശത്തു എത്തുമ്പോള്‍ വേറിട്ടൊരു പ്രതീതി ആയിരുന്നു.അധികം നേരം അവിടെ നില്‍കാന്‍ സാധിച്ചില്ല മധുരയില്‍ പോകേണ്ടത് കാരണം.
തിരുപ്രന്‍ കുണ്ട്രം |
മധുര മീനാക്ഷി ക്ഷേത്രം.
ഇവിടത്തെ ഗോപുരങ്ങള്‍ തന്നെ ആണ് ഏറ്റവും വല്ല്യ പ്രത്യേകത ആയി തോന്നിയത് .ദ്രാവിഡ വാസ്തുവിദ്യയുടെ മികവ് എന്താണെന്നു മധുരയിലെ ക്ഷേത്രഗോപുരങ്ങൾ കണ്ടാല്‍ മനസ്സിലാവും . ഒരു പത്യേകത എന്താന്ന് വെച്ചാല്‍ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ ക്യു ഉണ്ടായിരുന്നു. അകത്തു തൊഴുതു അല്‍പ നേരം അവിടെ മണ്ഡപത്തില്‍ വിശ്രമിച്ചു.പറയാന്‍ വാക്കുകള്‍ ഇല്ല.നമ്മുടെ ജീവിതത്തില്‍ സന്ദര്‍ശിക്കേണ്ട ഒരു ക്ഷേത്രം.
മധുര മീനാക്ഷിയമ്മന്‍ കോവില്‍ |
മധുര ക്ഷേത്രത്തിന്റെ അകത്ത് |
മിക്കവരും നല്ല രീതിയില്‍ തന്നെ അവിടെ പര്‍ച്ചേസിംഗ് നടത്തി .ഒടുവില്‍ എല്ലാം കൂടി എടുത്തു ബസ്സിലേക്ക് വന്നു.
വീണ്ടും തിരിച്ചു സുബ്രഹ്മണ്യന്റെ അടുത്തേക്ക് .ഇത് കേള്‍ക്കുമ്പോള്‍ ഇനിഞാനും വിപിയും മധുരയില്‍ |
തമിള്‍ നാട്ടിലെ ആണ് എന്ന് കരുതണ്ട ആരും.നാട്ടിലേക്ക് തന്നെ എളങ്കുന്നപ്പുഴയിലെക്ക് .ബസ്സില്‍ കയറിയ ശേഷം ഒരു ഉറക്കം പാസാക്കിയ ശേഷം ഞാന്‍ എഴുന്നേല്‍ക്കുന്നത് പാലക്കാട് കഴിഞ്ഞപ്പോള്‍ ആണ് .വെളുപ്പിന് ആയപ്പോഴേക്കും തിരിച്ചു വീട്ടിലെത്തി ചേര്‍ന്നു.
ഞാന്‍ കരുതിയിരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങള്‍ രാമേശ്വരം ക്ഷേത്രത്തിലെയും മധുരയിലെയും അകത്തു കണ്ട വൃത്തി ആണ്. ഞാന്‍ ഒരിക്കലും കരുതിയില്ല തമിള്‍ നാട്ടില്‍ ഇത്രയും വൃത്തിയായി ക്ഷേത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട് എന്ന് .നമ്മുടെ കയ്യില്‍ നിന്നൊക്കെ എന്തേലും താഴെ വീണാല്‍ .അപ്പോള്‍ തന്നെ അത് തുടച്ചു ക്ലീന്‍ ചെയ്യാന്‍ ആള്‍ റെഡി ആയി നില്‍ക്കുകയാണ്ആളുകള്‍ .
വളരെ നാള്‍ക്കു ശേഷമാണ് ഇങ്ങനെയൊരു യാത്ര പോകുന്നത്.
കാര്യമായിഫോട്ടോസ് എടുക്കാന്‍ സാധിക്കാത്തതും ,എന്റെ ക്യാമറ ഇടയ്ക്ക് വെച്ച് കാണാതെ ഇരുന്നതിന്റെ ടെന്‍ഷനും ,എല്ലായിടത്തും വേണ്ടത്ര സമയം ചെലവഴിക്കാന്‍ സാധിക്കാത്തതും ഒഴിച്ചാല്‍ ബാക്കി എല്ലാം കൊണ്ടും നല്ലൊരു യാത്രയായിരുന്നു.
ഹര ഹരോ ഹര ഹര
This comment has been removed by the author.
ReplyDeleteNice
ReplyDeleteThank u
Deleteനന്നായിട്ടുണ്ട് എന്ന് പറയുന്നത് കുറഞ്ഞു പോയി എന്നറിയാം എന്നാലും വളരെ വളരെ നന്നായിട്ടുണ്ട്.
ReplyDeleteThank u
Deleteപല ആർട്ടിക്കിൾ വായിച്ചിട്ടുണ്ട്. പക്ഷെ മിക്കതും ബോറിങ് ആവർത്തന വിരസിതയും ആയിരിക്കും. എന്നാൽ ഇങ്ങനെ ഒരു ആർട്ടിക്കിൾ കുറെ നാൾ കൂടി ആണ് വായിക്കുന്നത്. സീരിക്കും യാത്ര പോയി വന്ന ഒരു ഫീൽ.. ഉഗ്രൻ ഏട്ടാ.
ReplyDeleteThank u
Deleteസൂപ്പർ
ReplyDelete